സ്രഷ്ടാവിന്‍റെ അനന്ത വൈഭവത്തെ  പ്രകീര്‍ത്തിക്കുന്ന ഗീതം - vatican news

സ്രഷ്ടാവിന്‍റെ അനന്ത വൈഭവത്തെ പ്രകീര്‍ത്തിക്കുന്ന ഗീതം - vatican news


Vaticannews is ON AIR - VIEW NOW

Please note: this is Beta feature.


Play all audios:

Loading...

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര - രാജകീയ സങ്കീര്‍ത്തനം 145–ന്‍റെ പഠനം ആറാംഭാഗം. - ഫാദര്‍ വില്യം നെല്ലിക്കല്‍  സങ്കീര്‍ത്തനം 145-ന്‍റെ പഠനം - ഭാഗം 6 “ദാവീദ് ഒരു സംഗീതസാമ്രാട്ട്” നാം പഠന


വിഷയമാക്കിയിരിക്കുന്ന 145-Ɔο സങ്കീര്‍ത്തനം ദാവീദു രാജാവിന്‍റെ സങ്കീര്‍ത്തനശേഖരത്തിലെ അവസാനത്തെ ഗീതമെന്നാണ് അറിയപ്പെടുന്നത്. ബൈബിളില്‍ ആകെ 150 സങ്കീര്‍ത്തനങ്ങള്‍ ഉള്ളതില്‍ 73-എണ്ണം


ഇസ്രായേലിന്‍റെ രാജാവായിരുന്ന ദാവീദിന്‍റെ പേരിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 12 എണ്ണം ദാവീദിന്‍റെ കാലത്തെ ആരാധനക്രമ സംവിധായകനായിരുന്ന അസാഫിന്‍റെ രചനകളായി കണക്കാക്കിപ്പോരുന്നു. 11


സങ്കീര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയത് ഇസ്രായിലെ പുരോഹിത വംശജനും, ലേവ്യരുടെ കുടുബത്തിന്‍റെ തലവനുമായി ഗണിച്ചിരുന്ന കോറയുടേതായും രേഖപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെയാണ് മൂലകൃതിയായ ഹെബ്രായ


രചനയില്‍ കുറിച്ചിരിന്നത്. ലോകത്തുള്ള എല്ലാ ബൈബിള്‍ പരിഭാഷകളിലും ഇസ്രായേലിന്‍റെ മഹാനായ രാജാവും സംഗീതജ്ഞനുമായിരുന്നു ദാവീദിന്‍റേതായി 73 സങ്കീര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്


ശ്രദ്ധേയമാണ്. ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങള്‍ രാജാവുതന്നെ രചിച്ചതാവാം, അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ ശൈലിയില്‍ മറ്റാരെങ്കിലും രചിച്ചതാവാം. പഠനത്തില്‍ തര്‍ക്കമില്ല ദാവീദുരാജാവിന്‍റെ


സങ്കീര്‍ത്തന രചനയെക്കുറിച്ചുള്ള ഒരു തര്‍ക്കം നമ്മുടെ ഈ എളിയ പഠനോദ്യമത്തില്‍ അപ്രസക്തമാണ്. ദാവീദുരാജാവു സങ്കീര്‍ത്തനം രചിച്ചു, പിന്നെ രാജാവിനുശേഷവും സങ്കീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.


പുതിയ നിയമത്തില്‍പ്പോലും സങ്കീര്‍ത്തനരൂപങ്ങള്‍ നമുക്കു കാണാം. പിന്നെ ബുദ്ധിവ്യായാമത്തിനോ, ശാസ്ത്രീയ ഗവേഷണ പഠനത്തിനുവേണ്ടി ചില ദാവീദ് സങ്കീര്‍ത്തനങ്ങള്‍ രചിച്ചിട്ടില്ല എന്നിങ്ങനെ


പ്രസ്താവങ്ങള്‍ രൂപപ്പെടുത്തുകയും അത് പഠനവിഷമാക്കി ഒരു ഡോക്ടറല്‍ പ്രമേയം സൃഷ്ടിച്ച് സങ്കീര്‍ത്തനത്തിന്‍റെ വിവിധ സ്വഭാവങ്ങളിലേയ്ക്കും വിശദാംശങ്ങളിലേയ്ക്കു കടക്കുന്നതിന് ഗവേഷകനെ സഹായിക്കും


എന്നതില്‍ സംശയമില്ല. അതിനാല്‍ ആരു രചിച്ചു എന്ന കാര്യത്തെക്കുറിച്ച് കൂടുതല്‍ വിഷമിക്കാതെ, ഗീതങ്ങളുടെ ആത്മീയ പ്രചോദനം ഉള്‍ക്കൊണ്ടു നമുക്കു മുന്നേറാം. MUSICAL VERSION OF PS. 145 എട്ടും ഒന്‍പതും


8-9 കര്‍ത്താവേ, എല്ലാ സൃഷ്ടികളും അങ്ങേയ്ക്കു സദാ നന്ദിയര്‍പ്പിക്കുന്നു അങ്ങേ വിശുദ്ധര്‍ തവനാമം ജപിക്കുന്നു അവര്‍ അങ്ങേ രാജ്യത്തിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുന്നു. അങ്ങയുടെ നാമത്തെ


എന്നേയ്ക്കും ഞങ്ങള്‍ വാഴ്ത്തി സ്തുതിക്കുന്നു. - എന്‍ രാജാവും ഘടനയിലെ അത്യപൂര്‍വ്വ വൈദഗ്ദ്ധ്യം ആദ്യന്ത്യം ദൈവമായ കര്‍ത്താവിനെ സ്തുതിക്കുന്ന ഗീതമാണ് ഈ രാജകീയ സങ്കീര്‍ത്തനം. സാഹിത്യഘടനയില്‍


ആദ്യാക്ഷരപ്രാസം ഉപയോഗിച്ചാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലിഷ് കവിതകളില്‍ Acrostic model രീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതായത് ഓരോ വരികളുടെയും തുടക്കത്തില്‍ ഹെബ്രായ അക്ഷരമാല ക്രമത്തിലുള്ള


പ്രാസപ്രയോഗങ്ങള്‍ അവസാനത്തെ വരിയോളം, 21-Ɔമത്തെ വരിവരെ മൂലകൃതിയില്‍ തെളിഞ്ഞുനില്ക്കുന്നു. പരിഭാഷകളില്‍ അത് ആരും ശ്രമിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്. ചിലപ്പോള്‍ അത് അസാദ്ധ്യവുമായിരിക്കാം.


ആശയങ്ങള്‍ നഷ്ടപ്പെടാതെ അക്ഷരമാല ക്രമത്തിലുള്ള പ്രാസപ്രയോഗത്തിന് ആരും ഉദ്യമിച്ചില്ലെന്നു മാത്രമല്ല, സങ്കീര്‍ത്തനങ്ങള്‍ മൂലരചനയില്‍ കവിതാരൂപത്തിലാണെങ്കിലും, ഹെബ്രായ കവിതകളുടെ പരിഭാഷകര്‍


ഗദ്യരൂപത്തില്‍ ആശയങ്ങള്‍ ചോര്‍ന്നുപോകാതെ നടത്താന്‍ മാത്രമാണ് പരിഭാഷകര്‍ വിശ്വസ്തതയോടെ ശ്രമിച്ചിട്ടുണ്ടെന്ന വസ്തുതയും ഇവിടെ അനുസ്മരണീയമാണ്. MUSICAL VERSION OF PS. 145 പ്രഭണിതം ആദ്യത്തെ


രണ്ടുപദങ്ങള്‍ 1-2 എന്‍റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തുന്നു ഞാന്‍ അങ്ങയുടെ നാമത്തെയെന്നും വാഴ്ത്തുന്നു അനുദിനം ഞാന്‍ അങ്ങയെ പാടിസ്തുതിക്കുന്നു അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞാന്‍


വാഴ്ത്തി സ്തുതിക്കുന്നു. - എന്‍ രാജാവും ദൈവം മനുഷ്യഹൃദയങ്ങളുടെ രാജാവ് – ഒരു ആരാധനക്രമഗീതം നാം ആവര്‍ത്തിച്ചു ശ്രവിച്ച സങ്കീര്‍ത്തനത്തിന്‍റെ പ്രഭണിതം സൂചിപ്പിക്കന്നതുപോലെതന്നെ ഗായകന്‍ ദൈവത്തെ


രാജാവായിട്ടാണ് സ്തുതിക്കുന്നത്, പ്രകീര്‍ത്തിക്കുന്നത്. അത് അടിസ്ഥാനപരമായും എല്ലാ രാജകീയ സങ്കീര്‍ത്തനത്തിന്‍റെയും സ്വഭാവമാണെന്നു നമുക്കു മനസ്സിലാക്കാം. യാവേയുടെ രാജത്വത്തിന്‍റെ


സങ്കീര്‍ത്തനങ്ങള്‍ എന്നാണ് ഇത്തരത്തിലുള്ള ഗീതങ്ങളെ നിരൂപകന്മാര്‍ വിശേഷിപ്പിക്കുന്നത്. “സിംഹാസനാരോഹണ സങ്കീര്‍ത്തനങ്ങള്‍” എന്നും ഇവയെ വിളിക്കാറുണ്ട്. കാരണം, കവിയുടെ ഭാവനയില്‍ അല്ലെങ്കില്‍


സങ്കീര്‍ത്തകന്‍റെ ഭാവനയില്‍ സിംഹാസത്തില്‍ ആരൂഢനാകുന്നതിനു പടികള്‍ ചവിട്ടിക്കയറുന്ന രാജാവിനെ ഇസ്രായേല്‍ക്കാര്‍ അല്ലെങ്കില്‍ സങ്കീര്‍ത്തകന്‍ വാഴ്ത്തിപ്പുകഴ്ത്തുകയാണ്. മിക്കവാറും ഒരു ലൗകിക


രാജാവിന്‍റെ സിംഹാസനാരോഹണച്ചടങ്ങു കണ്ടിട്ടുള്ള ഗായകന്‍ ആ ഭാവനയില്‍ത്തന്നെയാണ് സ്തുതിപ്പിന്‍റെ വരികള്‍ കുറിച്ചിരിക്കുന്നത്. സകലലോകത്തിനും നാഥനും രാജാവുമായവന്‍  യാഹ്വേ രാജാവായത് ഇസ്രായേലില്‍


മാത്രമല്ല, സങ്കീര്‍ത്തകനെ സംബന്ധിച്ചിടത്തോളം അത് ലോകം മുഴുവനിലുമാണ്. ഈ രാജാവിനെ സ്തുതിക്കുവാന്‍ എല്ലാവരെയും ഗായകന്‍ ക്ഷണിക്കുകയുമാണ്. ഇസ്രായേല്‍ ജനത്തെ സംബന്ധിച്ചിടത്തോളം ദൈവം എക്കാലത്തും


അവരുടെ രാജാവും നാഥനുമായിരുന്നു. അതിനാല്‍ ഇസ്രായേല്‍ക്കാര്‍ക്ക് ദൈവത്തിന് ഇല്ലാത്തൊരു ഗുണവിശേഷമല്ല രാജത്വം, ജനത്തെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥമായ ഗുണവിശേഷം തന്നെയാണ് കര്‍ത്താവിന്‍റെ രാജത്വം.


സാമുവല്‍ പ്രവാചകന്‍റെ കാലത്ത് ഇസ്രായേല്‍ ജനം തങ്ങളുടെ രാജാവായ ദൈവത്തെ പരിത്യജിക്കുന്നതായി നമുക്കു കാണാം. എന്നിട്ട് അവര്‍ ഭൗമിക രാജാക്കാന്മാരുടെ പിറകെ പോകുന്നു. തങ്ങള്‍ക്കധിപനായി ഒരു ഭൗതിക


രാജാവിനെ വേണമെന്നും, അയാള്‍ തങ്ങള്‍ക്കുവേണ്ടി മറ്റു രാജാക്കന്മാരോടു യുദ്ധംചെയ്ത് അവരെ കീഴടക്കി ഭരിക്കണം, അങ്ങനെ ഇസ്രായേലും മറ്റു രാജ്യങ്ങളെപ്പോലെയാവണം എന്നവര്‍ ആഗ്രഹിച്ചു. MUSICAL VERSION OF


PS. 145 പത്തും പതിനൊന്നും പദങ്ങള്‍ 10-11 കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാകുന്നു കര്‍ത്താവെല്ലാവര്‍ക്കും നല്ലവനാണ് തന്‍റെ സര്‍വ്വസൃഷ്ടികളുടേയും മേല്‍ അവിടുന്നു


കരുണചൊരിയുന്നു അവിടുന്നു കരുണചൊരിയുന്നു. - എന്‍ രാജാവും സൃഷ്ടിജാലങ്ങള്‍  ദൈവത്തിന്‍റെ മഹിമാതിരേകങ്ങള്‍ വാഴ്ത്തുന്നു! പ്രപഞ്ചമാസകലം നിറഞ്ഞുനില്ക്കുന്ന സൃഷ്ടിജാലങ്ങള്‍ സ്രഷ്ടാവായ ദൈവത്തിന്‍റെ


മഹിമാതിരേകങ്ങള്‍ പ്രഘോഷിക്കുകയാണ്. വിശ്വാസത്തോടുകൂടെ സൃഷ്ടിയെ സമീപിക്കുന്നവര്‍ ദൈവത്തിന്‍റെ മുഖകാന്തിയാണ് ഈ ഭൂമിയില്‍ ചുറ്റുംകാണുന്നത്. സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍ ഭൂമി ദൈവത്തിന്‍റെ


മഹത്വം വര്‍ണ്ണിക്കുന്നു. ആകാശവിതാനം അവിടുത്തെ കരവേലയുടെ പ്രതാപം വിവരിക്കുന്നു. അപ്പോള്‍ ദൈവത്തിന്‍റെ അത്ഭുതാവഹമായ കരവേലയെന്നു പറയുന്നത് അവിടുത്തെ സൃഷ്ടിയും സൃഷ്ടിവൈഭവവുമാണ്. സംശയമില്ല


പ്രകാശം, പകല്‍, രാത്രി, ആകാശം, ജലം, സ്ഥലം, പച്ചപ്പുല്ലും അതില്‍ മേയുന്ന കാലികളും, അവിടത്തെ ഫലവൃക്ഷങ്ങളും. ആകാശത്തിലെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, അവ സൃഷ്ടിക്കുന്ന പകലും രാത്രിയുമെല്ലാം


ദൈവത്തിന്‍റെ, സ്രഷ്ടാവിന്‍റെ അനന്ത വൈഭവത്തെ വെളിപ്പെടുത്തുന്നു. തീര്‍ന്നില്ല ഭൂമിയുടെ പരപ്പില്‍ സൃഷ്ടിയുടെ മകുടമായ മനുഷ്യരോടൊപ്പം മെന്തി നില്കുന്ന പരസഹസ്രം ജീവജാലങ്ങളും ദൈവത്തിന്‍റെ


മഹിമാതിരേകത്തെയല്ലേ പ്രകീര്‍ത്തിക്കുന്നത്. MUSICAL VERSION OF PS. 145 പതിമൂന്നും പതിനാലും പദങ്ങള്‍ 13-14 കര്‍ത്താവിന്‍റെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു അവ നിലനില്ക്കുന്നു കര്‍ത്താവു


തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ് തന്‍റെ പ്രവൃത്തികളില്‍ അവിടുന്നു കരുണയുള്ളവനാകുന്നു, കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു. - എന്‍ രാജാവും ഒരു മാസം നീളുന്ന


പാരിസ്ഥിതിക പരിപാടികള്‍ 2019 സെപ്തംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെ ആറു ഭൂഖണ്ഡങ്ങളിലും ക്രൈസ്തവര്‍ കൂട്ടായ്മയില്‍ ആചരിക്കും. ഒരു മാസക്കാലം നീളുന്ന “സൃഷ്ടിയുടെ വസന്തം” പദ്ധതി ക്രൈസ്തവര്‍


ഒരുമയോടെ ആചരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തിട്ടുണ്ട്. പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ ആഗോളതലത്തില്‍ ക്രൈസ്തവരുടെ കൂട്ടായ്മകള്‍ പ്രാര്‍ത്ഥനയുടെയും പരിശ്രമത്തിന്‍റെയും ഒരു മാസം


ആചരിക്കുന്നതാണ് “സൃഷ്ടിയുടെ വസന്തം” (The Season of Creation) പരിപാടി. ലോകത്തെ ആറു ഭൂഖണ്ഡങ്ങളിലും പരിസ്ഥിതി സംരക്ഷിക്കാനുള്ള ഈ ശ്രമം വിജയിപ്പിക്കാന്‍ ക്രൈസ്തവ സഭകള്‍ ഐക്യത്തോടെ കൈകോര്‍ത്ത്


പരിശ്രമിക്കുന്നതാണ് മനുഷ്യകുലത്തിന്‍റെ പൊതുനന്മയ്ക്കായുള്ള ഒരുമാസം നീളുന്ന ഈ പദ്ധതി. “സൃഷ്ടിയെ ആദരിക്കുന്നവര്‍ സ്രഷ്ടാവിനെയും ആദരിക്കുന്നു! അതിനാല്‍ നമുക്കൊരുമിച്ച് സൃഷ്ടിയുടെ വസന്തം


ആഘോഷിക്കാം!” ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും, ഹാരികൊറയയുമാണ്. ആലാപനം രമേഷ്മുരളിയും സംഘവും. MUSICAL VERSION OF PS. 145 ആദ്യത്തെ രണ്ടുപദങ്ങള്‍ 1-2 എന്‍റെ


ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തുന്നു ഞാന്‍ അങ്ങയുടെ നാമത്തെയെന്നും വാഴ്ത്തുന്നു അനുദിനം ഞാന്‍ അങ്ങയെ പാടിസ്തുതിക്കുന്നു അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞാന്‍ വാഴ്ത്തി സ്തുതിക്കുന്നു. -


എന്‍ രാജാവും നിങ്ങള്‍‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.