
സിനഡാത്മക ശൈലി സഭയുടെ എല്ലാ ഘടനകളിലേക്കും നടപടികളിലേക്കും വ്യാപിക്കണം! - vatican news
Vaticannews is ON AIR - VIEW NOW
Please note: this is Beta feature.
Play all audios:
ചെക്ക് റിപ്പബ്ലിക്കിൻറെ തലസ്ഥാനമായ പ്രാഗിൽ യുറോപ്പ് ഭുഖണ്ഡാടിസ്ഥാനത്തിൽ സിനഡു സമ്മേളനം. ഈ മാസം 5-ന് ആരംഭിച്ച ഈ സമ്മേളനം പന്ത്രണ്ടാം തീയതി ഞായറാഴ്ച (05-12/02/23) സമാപിക്കും. ജോയി കരിവേലി,
വത്തിക്കാൻ സിറ്റി സിനഡാത്മകത സഭയുടെ ജീവിത ശൈലിയായി പരിണമിക്കണമെന്ന് യുറോപ്പ് ഭൂഖണ്ഡ സിനഡുയോഗം. ചെക്ക് റിപ്പബ്ലിക്കിൻറെ തലസ്ഥാനമായ പ്രാഗിൽ യുറോപ്പ് ഭുഖണ്ഡാടിസ്ഥാനത്തിൽ ചേർന്നിരിക്കുന്ന സിനഡു
സമ്മേളനമാണ് ഇതു പറയുന്നത്. ഈ മാസം 5-ന് ആരംഭിച്ച ഈ സമ്മേളനം പന്ത്രണ്ടാം തീയതി ഞായറാഴ്ച (05-12/02/23) സമാപിക്കും. യൂറോപ്പിലെ കത്തോലിക്കാ മെത്രാൻസംഘങ്ങളുടെ പ്രതിനിധികൾ ഈ സമ്മേളനത്തിൽ
സംബന്ധിക്കുന്നുണ്ട്. സിനഡനുഭവത്തെ സംബന്ധിച്ച ഒരു രേഖ ഈ യോഗം പുറപ്പെടുവിച്ചു. ഇത് അഗാധമായ ഒരു ആത്മീയാനുഭവം ആണെന്നും സിനഡിൻറെ പ്രക്രിയയുടെ അടുത്ത ഘട്ടത്തിൻറെ മുൻഗണനകളുടെ ഒരു രൂപ രേഖ ഇത്
നല്കിയെന്നും ഈ സിനഡ് സമ്മേളനം പറയുന്നു. ഈ സിനഡ് ശൈലി ഒരു മാർഗ്ഗശാസ്ത്രം എന്നതിലുപരി നമ്മുടെ സഭയുടെ ജീവിതത്തിൻറെയും പൊതുവായ വിവേചിച്ചറിയലിൻറെയും കാലത്തിൻറെ അടയാളങ്ങൾ തിരിച്ചറിയുന്നതിൻറെയും
രീതിയും ആണെന്ന് ഈ യോഗം വ്യക്തമാക്കുന്നു. ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള ഈ സമ്മേളനം ഒറ്റപ്പെട്ട ഒരു അനുഭവമായി നിലകൊള്ളരുതെന്നും സഭയുടെ എല്ലാ ഘടനകളിലേക്കും നടപടിക്രമങ്ങളിലേക്കും എല്ലാ തലങ്ങളിലും
വ്യാപിക്കുന്ന സിനഡാത്മക ശൈലിയെ പൊതുവായി സ്വീകരിക്കുന്നതിൽ അധിഷ്ഠിതമായ സാമയിക സമാഗമമായി മാറണമെന്ന് ഈ സിനഡുയോഗം കരുതുന്നു. മെത്രാന്മാരുടെ സിനഡുകാര്യാലയത്തിൻറെ പൊതുകാര്യദർശി (സെക്രട്ടറി ജനറൽ)
കർദ്ദിനാൾ മാരിയൊ ഗ്രേചും ഈ പ്രാഗ് സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.